ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ ഇരട്ടസ്വർണ്ണ നേട്ടവുമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു.
ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിൽ സ്വർഗ്ഗം നേടിയത്ന ലോക ചെസ് ഒളിമ്പ്യാഡിൽ ഇരട്ടസ്വർണ്ണ നേട്ടവുമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഓപ്പൺ വിഭാഗത്തിലാണ് ഇന്ത്യ ആദ്യ സ്വർണം കരസ്ഥമാക്കിയത്. അവസാനമായി സ്ലൊവേനിയയെ പരാജയപ്പെടുത്തിയത് ഇന്ത്യ ജേതാക്കളായത്. പിന്നാലെ വനിതാ വിഭാഗത്തിൽ അസർബൈജാനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം സ്വർണവും നേടി.
2024 സെപ്തംബർ 22, ഇന്ത്യൻ ചെസ്സിന് ഒരു ചുവന്ന അക്ഷര ദിനമാണ് - ഇത് ഇന്ത്യൻ ചെസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണ്. 2024ലെ ചെസ് ഒളിമ്പ്യാഡിൽ ടീം ഇന്ത്യക്ക് ഇരട്ട സ്വർണം! ഇന്ത്യൻ ഓപ്പണും വനിതാ ടീമും ടീം ഗോൾഡ് മെഡലുകൾ ഉറപ്പിച്ചു, നിരവധി വ്യക്തിഗത ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ മൂന്നാം നമ്പർ താരം അർജുൻ എറിഗൈസി സ്ലൊവേനിയയുടെ യാൻ സുബെൽജിനെ തോൽപ്പിച്ച് ഇന്ത്യ സ്വർണം ഉറപ്പിച്ചു. വനിതാ വിഭാഗത്തിൽ അസർബൈജാനെതിരെ 3.5-0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.
വനിതകളിൽ ഡി ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവർ വിജയം സ്വന്തമാക്കിയപ്പോൾ ആർ വൈശാലി സമനില പിടിച്ചു.ഓപ്പൺ വിഭാഗത്തിൽ ഗുകേഷ് ഡി, പ്രഗ്നാനന്ദ, അർജുൻ എറിഗൈസി, വിദിത് ഗുജറാത്തി, പെൺറല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. അർജുൻ എറിഗൈസിയും ഡികേഷും സ്ലൊവേനിയക്കെതിരെ വിജയിക്കുകയും ഫൈനൽ ചൈനയിൽ രണ്ടാം സ്ഥാനത്തായിരുന്ന യുഎസുമായുള്ള മത്സരത്തിൽ പോയിൻറ് നഷ്ടമായതോടെ ഇന്ത്യ കിരീടം ഉറപ്പിക്കുകയും ചെയ്തു.
തുടർച്ചയായി എട്ടു ജയങ്ങളുമായി ചെസ് ഒളിമ്പ്യാഡിൽ കുടിച്ച ഇന്ത്യ ആധുനിക ചാമ്പ്യൻമാരായ ഉസ്‌ബെക്കിസ്ഥാനോട് സമനില വഴങ്ങി. അവസാന ഘട്ടത്തിൽ ഒന്നാം സീഡ് യുഎസ്എയെ അട്ടിമറിച്ച് പ്രതീക്ഷകൾ സജീവമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. നേരത്തെ 2022, 2014 വർഷങ്ങളിൽ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.