തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോൾ ബാർ ജീവനക്കാരൻ ചെയ്തതിൻ്റെ പ്രതികാരമായി 11 കെവി ഫീഡർ ചെയ്ത ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം തലയാഴത്തെ ആകെ ഇരുട്ടിലാക്കിയ സംഭവം വിവാദമായിരുന്നു.
കെഎസ്ഇബി തലയാഴം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്‌ട്രിസിറ്റി വർക്കർമാരായ പി വി അഭിലാഷ്, പി എസ് ഐ സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്‌ട്രിസിറ്റി വർക്കരായ പി സുരേഷ് കുമാർ എന്നിവരുടെ പെരുമാറ്റ ദൂഷ്യത്തിനാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
ചീഫ് വിൻസ് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇരുവരെയും അടിയന്തരമായി സസ്‌പെൻഡ് ചെയ്യാൻ കെഎസ്ഐബി തീരുമാനിക്കുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ സുരേഷ് കുമാറിനെതിരെ മറ്റൊരു കേസുണ്ട്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.