'ചാരൻ' തിമിംഗലം എന്ന് സംശയിക്കപ്പെട്ട ഹ്വാൽദിമിർ ചത്തതായി സ്ഥിരീകരിക്കപ്പെട്ടു.

നോർവേ: സാധാരണ തിമിംഗലങ്ങൾ മനുഷ്യരോട് ഇണങ്ങാറില്ല. അവർ മനുഷ്യരെ കാണുമ്പോൾ പേടിച്ച് നീന്തിപ്പോകുകയാണ് പതിവ്. എന്നാൽ അക്രമിക്കാറുമില്ല.

പക്ഷെ ഹ്വാൾദിമിർ ​​അങ്ങനെയല്ലായിരുന്നു. മനുഷ്യരെ കാണുമ്പോൾ ഓടിവരും. താലോലിക്കാൻ തല നീട്ടിക്കൊടുക്കും. ഇഷ്ടം പോലെ കൊഞ്ചിക്കാൻ നിന്നുകൊടുക്കും. എന്നാൽ ഇനി കൊഞ്ചിക്കാൻ 'ഹ്വാൽദിമിർ' ഇല്ല ! 2019ൽ നോർവേയിൽ വെച്ച് കഴുത്തിൽ കോളർ ബെൽറ്റ് കെട്ടിയിരുന്നനിലയിൽ കണ്ടെത്തിയ 'ചാരൻ' തിമിംഗലം എന്ന് സംശയിക്കപ്പെട്ട ഹ്വാൾദിമിർ ​​ചത്തതായി സ്ഥിതികരിക്കപ്പെടൂ.

2019ൽ നോർവേ ഫിൻമാർക്കിലെ ആർട്ടിക്ക് പ്രദേശത്താണ് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. കഴുത്തിൽ ഒരു കോളർ ബെൽറ്റോടെയായിരുന്നു അന്ന് തിമിംഗലത്തെ കണ്ടെത്തിയത്. ബെൽറ്റിൽ 'എക്വിപ്‌മെൻ്റ് സെൻ്റ്‌പീറ്റേഴ്‌സ്ബർഗ്' എന്നെഴുതിയിരുന്നതിനാൽ റഷ്യൻ ചാരനായിരിക്കും തിമിംഗലമെന്നായിരുന്നു കണ്ടെത്തിയവരുടെ സംഘം. മനുഷ്യരുടെ കൂടെ പെട്ടെന്ന് ഇണങ്ങുന്നതിനാൽ ചാരവൃത്തിക്കായി റഷ്യ പരിശീലിപ്പിച്ചതാണ് തിമിംഗലത്തെ എന്നായിരുന്നു നിഗമനം. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചിരുന്നു. 

പിന്നീട് നോർവെയുടെ സമുദ്രതീരത്തോട് അടുത്തായിരുന്നു തിമിംഗലത്തിൻ്റെ യാത്രാമാർഗം. എന്നാൽ ഒരിക്കൽ തിമിംഗലത്തെ സ്വീഡനിലും കണ്ടെത്തി. അവിടെയും ആളുകളുമായി പെട്ടെന്ന് ഇണങ്ങുന്ന രീതിയിലായിരുന്നു ഹ്വാൾദിമിറിൻ്റെ പെരുമാറ്റം. എന്നാൽ ഇപ്പോൾ നോർവെയുടെ സമുദ്രഭാഗങ്ങളിൽ തന്നെയാണ് ഒഴുകിനടക്കുന്ന ഹ്വാൽദിമിറിൻ്റെ ജഡം കണ്ടെത്തിയത്. 

വർഷങ്ങളായി 'മറൈൻ മൈൻഡ്' എന്ന നോൺ പ്രോഫിറ്റ് സംഘടനയാണ് തിമിംഗലത്തെ സംരക്ഷിച്ചുപോന്നിരുന്നത്. വ്യവസായ കേന്ദ്രങ്ങളും മറ്റും കൂടുതലുള്ള സ്വീഡിഷ് സമുദ്രഭാഗത്തേക്ക് തിമിംഗലം പോയത് സംഘടനയെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. തിമിംഗലത്തിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു എന്നാണ് സംഘടന പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !