രാജ്യത്തെ ഏറ്റവും സത്യസന്ധത ഇല്ലാത്ത പാർട്ടി,അഴിമതിയിൽ മുങ്ങിയ കുടുംബം നയിക്കുന്ന പാർട്ടി: കോൺഗ്രസിനെതിരെ നരേന്ദ്രമോദി

ഡൽഹി: രാജ്യത്തെ ഏറ്റവും സത്യസന്ധതയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഴിമതിയിൽ മുങ്ങിയ കുടുംബമാണ് പാർട്ടിയെ നയിക്കുന്നതെന്നും മോദി വിമർശിച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദിയുടെ വിമർശനം. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നിറഞ്ഞ കുടുംബമാണ്. അവർക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കണം. അധികാരം പിടിക്കാനും തിരഞ്ഞെടുപ്പിൽ വിജയിക്കാനും അവർ സത്യസന്ധമല്ലാത്ത പല രീതികളും ഉപയോഗിക്കും. അവരെ കുറിച്ച് ഈ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എന്നെ അവർ പരിഹസിച്ചു. 

എന്നാൽ ഇന്ന് ഭരിക്കുന്ന സംസ്ഥാനങ്ങൾ നോക്കൂ. ഭരണം കിട്ടി വൈകാതെ തന്നെ ജനങ്ങൾക്ക് ദ്രോഹവും ബുദ്ധിമുട്ടുമാണ് അവർ സൃഷ്ടിച്ചത്', മോദി പറഞ്ഞു. ഹിമാചലിൽ ഭരണം ലഭിക്കാൻ അവർ പൊള്ളയായ പല വാഗ്ദാനങ്ങളും നൽകി. ഇപ്പോൾ അവർ ആ സംസ്ഥാനത്തെ നശിപ്പിച്ചു. യാതൊരു വികസനവും സംസ്ഥാനത്ത് നടക്കുന്നില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല, യുവാക്കൾക്ക് ജോലിയില്ല', മോദി പറഞ്ഞു. ദളിത് വിരുദ്ധ, കർഷക വിരുദ്ധ പാർട്ടിയാണെന്നും മോദി ആരോപിച്ചു.

'മിനിമം താങ്ങുവിലയെച്ചൊല്ലി മുറവിളി കൂട്ടി, എന്നാൽ തെലങ്കാനയിലും കർണ്ണാടകയിലും അവർ എത്ര വിളകൾ എംഎസ്പിയിൽ വാങ്ങുന്നുണ്ടോ? ഭരണകാലത്ത് ഏതെങ്കിലും കർഷകൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചിട്ടുണ്ടോ? കർണാടകയിൽ എന്താണ് സംഭവിക്കുന്നത്.കോൺഗ്രസ് ഭരണത്തിന് കീഴിൽ ഈ ചുരുങ്ങിയ കാലയളവിനിടയിൽ 1,200 ഓളം കർഷകർ അവിടെ ആത്മഹത്യ ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒബിസി, ആദിവാസി വിരുദ്ധർ ആരെങ്കിലും ഉണ്ടെങ്കിൽ അത് കുടുംബമാണ്. അധികാരത്തിൽ വന്നാൽ ദളിത് വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കുമെന്നാണ് ഇപ്പോൾ അവർ പറഞ്ഞിരിക്കുന്നത്. ഇതാണ് ഈ കുടുംബത്തിൻ്റെ നിലപാട്', മോദി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !