ലഖ്‌നൗ: കോണ്‍ഗ്രസുമായും മറ്റ് "ജാതി പാർട്ടികളുമായും" ബന്ധം വിച്ഛേദിച്ച് ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച പാത പിന്തുടരാൻ ദളിത് നേതാക്കളോട് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
"കോണ്‍ഗ്രസും മറ്റ് ജാതി പാർട്ടികളും അവരുടെ മോശം നാളുകളില്‍ താത്കാലികമായി മാത്രം ദളിതരെ മുഖ്യമന്ത്രിമാരായോ മറ്റ് പ്രധാന സംഘടനാ സ്ഥാനങ്ങളിലേക്കോ നിയമിക്കും. രാജ്യത്തെ ഇതുവരെയുള്ള രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.
പക്ഷേ ഈ പാർട്ടികള്‍ ഹരിയാനയില്‍ ഇപ്പോള്‍ കാണുന്നതുപോലെ അവരുടെ നല്ല നാളുകളില്‍ ദളിതുകളെ മാറ്റിനിർത്തുകയും ജാതിമത വ്യക്തികളെ പകരം വയ്‌ക്കുകയുമാണ് ചെയ്യുന്നത്," അവർ കൂട്ടിച്ചേർത്തു.
അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അത്തരം പാർട്ടികളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും മായാവതി ദളിത് നേതാക്കളോട് ആഹ്വാനം ചെയ്തു.
"ഈ അപമാനിതരായ ദളിത് നേതാക്കള്‍ അവരുടെ മിശിഹയായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ പാർട്ടികളില്‍ നിന്ന് സ്വയം വേർപെടണം. തങ്ങളുടെ സമുദായങ്ങളെ ഈ പാർട്ടികളില്‍ നിന്ന് അകറ്റി നിർത്താൻ അവർ പ്രവർത്തിക്കണം," അവർ പറഞ്ഞു.
ദളിതർക്കും മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും സംവരണം നല്‍കുന്നതിനെ ചരിത്രപരമായി കോണ്‍ഗ്രസ് എതിർക്കുന്നുവെന്നും മായാവതി ആരോപിച്ചു.
"കോണ്‍ഗ്രസും മറ്റ് ജാതി പാർട്ടികളും എന്നും സംവരണത്തിന് എതിരാണ്. രാഹുല്‍ ഗാന്ധി വിദേശത്ത് പോയി സംവരണം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ, സംവരണ വിരുദ്ധ, എസ്‌സി, എസ്ടി, ഒബിസി വിരുദ്ധ പാർട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം". മായാവതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.