രണ്ട് തവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നാടക രചയിതാവ് കട്ടപ്പന കുമ്പുക്കൽ കെ.സി ജോർജി (51)ൻ്റെ വേർപാട് കലാകേരളത്തിന് തീരാനഷ്ടമായി.
രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ ബീന മക്കൾ: ജെറോം, ജെറിറ്റ്. സംസ്കാര ശുശ്രുഷകൾ, 25 സെപ്റ്റംബർ 4.00 ന് വള്ളക്കടവ് സെന്റ് ആന്റാണീസ് ദേവാലയ സെമിത്തേരിയിൽ.
കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ മികച്ച നാടകകൃത്തിനുള്ള പുരസ്കാരം വാങ്ങാതെയാണ് കെ.സി ജോർജ് യാത്രയാകുന്നത്. കായംകുളം ദേവാ കമ്മ്യുണിക്കേഷൻസ് അവതരിപ്പിച്ച ചന്ദ്രിക വസന്തത്തിനായിരുന്നു അവാർഡ് കിട്ടിയത്.
2009 ൽ കോഴിക്കോട് സാഗരക്ക് വേണ്ടി എഴുതിയ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച രചനയ്ക്കുളള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ലഭിച്ചിരുന്നു.അമ്പതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിൻ്റെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് കെ.സി ജോർജ് കരസ്ഥമാക്കിയിരുന്നു. അന്തരിച്ച നാടകനടൻ എം.സി കട്ടപ്പനയാണ് നാടകത്തിൻ്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.