ബറേലി ; ഉറ്റവരും , ഉടയവരും ഉപേക്ഷിച്ച നിശാന്ത് ഓർമ്മയായി . ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ നിശാന്ത് ഗാങ്‌വാർ എന്ന 15 വയസ്സുകാരനെ കുടുംബം ചികിത്സയ്‌ക്കായാണ് നിന്നാണ് 2016-ല്‍ ഭോജിപുരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഗില്ലിൻ ബാരെ സിൻഡ്രോം എന്ന അസുഖമായിരുന്നു നിശാന്തിന്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച അടുത്ത ദിവസം തന്നെ മാതാപിതാക്കള്‍ നിശാന്തിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് നിഷാന്തിന്റെ കൈകള്‍ക്കും കാലുകള്‍ക്കും തളർച്ചയുണ്ടായെന്നും നടക്കാനോ സാധനങ്ങള്‍ ഉയർത്താനോ സാധിക്കാതെ വന്നതായും ഡോക്ടർമാർ പറയുന്നു.
വർഷങ്ങള്‍ കഴിഞ്ഞെങ്കിലും നിഷാന്തിന്റെ കുടുംബം തിരിച്ചെത്തിയില്ല. മെഡിക്കല്‍ കോളേജ് മാനേജ്‌മെൻ്റ് എട്ട് വർഷത്തോളം ചികിത്സിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
നിഷാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ മതാചാരപ്രകാരം നടത്താൻ തീരുമാനിച്ചതായി ഭോജിപുര പോലീസ് പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.