ചേർത്തല:പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം.
കോടതി വഴി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്തപ്പോഴാണ് പിതൃത്വത്തിൽ ആശയക്കുഴപ്പമുയർന്നത്.പ്രസവസമയത്ത് ഒന്നാം പ്രതി ആശയ്ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു യുവാവും യുവതിയുടെ കാമുകനാണെന്നു വിവരം ലഭിച്ച പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴി നൽകിയതായി സൂചനയുണ്ട്.
ഇതോടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നിർണായകമാകും.31ന് ആശുപത്രിയിൽ നിന്നു മടങ്ങിയ ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തു പോയിരുന്നു. ഇതിനു ശേഷം രാത്രിയാണ് രണ്ടാം പ്രതി രതീഷിനെ വിളിച്ചു വരുത്തി പള്ളിപ്പുറത്തു വച്ചു കുഞ്ഞിനെ നൽകിയത്.
രാത്രി തന്നെ കുഞ്ഞിനെ കൊന്നതായി രതീഷ് ആശയെ ഫോൺ വിളിച്ച് അറിയിച്ചയായും മൊഴിയുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഗർഭം അലസിപ്പിക്കാനാണെന്ന പേരിലും പ്രസവസമയത്തും രതീഷിൽ നിന്നു 2 ലക്ഷത്തോളം രൂപ ആശ തവണകളായി വാങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.
ഡിവൈഎസ്പി കെ.വി. ബെന്നിയുടെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഓഫിസർ ജി. അരുണിന്റെയും എസ്ഐ കെ.പി. അനിൽകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.