കവരത്തി:ലക്ഷദ്വീപിൽ PESA 1996 Panchayat (Extension to Scheduled Areas) എന്ന നിയമം നടപ്പിലാക്കണമെന്ന ആവശ്യമുനയിച്ച് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് സമർപ്പിച്ച നിവേദനത്തിലാണ് രാഷ്‌ട്രപതി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
1950 ൽ ലക്ഷദ്വീപിനെ ഭരണഘടനാ പരമായ ഷെഡ്യൂൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തികൊണ്ട് ബഹുമാനപെട്ട രാഷ്‌ട്രപതി വിക്ഞ്ഞാപനം പുറത്തിറക്കുകയുണ്ടായി.ഭരണഘടനാ പരമായി രാജ്യത്തെ ഷെഡ്യൂൾഡ് ഏരിയകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങൾക്ക് വളരെ ഏറെ പ്രാധാന്യവും, ആ പ്രദേശത്തെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള പ്രതേക അവകാശങ്ങളും ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ലക്ഷദ്വീപിൽ ഇന്നുവരെയായി ജനങ്ങൾക്ക് തങ്ങളുടെ ഭരണ കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു നഗ്നമായ യാഥാർഥ്യമാണ്.
അധികാരം സാധാരണ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്തുകൾ രൂപം കൊണ്ടത്. എന്നാൽ ഷെഡ്യൂൾ ഏരിയയെന്ന പ്രതേക പദവിയും യൂണിയൻ ട്ടെറിട്ടറിയുമായ മിനി അസംബ്ലി പോലുമില്ലാത്ത ഈ പ്രദേശത്തിലെ ജനങ്ങൾക്ക് ഭരണ കാര്യങ്ങൾ തീരുമാനിക്കാനുള്ള യാതൊരുവിധ അവകാശങ്ങളും നാളിതുവരെ ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. ഇത്തരമൊരു സാഹചര്യത്തിലാണ് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ മഹദാ ഹുസൈൻ ഇത്തരമൊരു ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരിക്കുന്നത്.
1996 ൽ ഷെഡ്യൂൾഡ് ഏരിയകളിലേക്ക് പ്രതേകമായി പഞ്ചായത്തിന് കൂടുതൽ അധികാരങ്ങൾ നൽകികൊണ്ടുള്ള Panchayat ( Extension to Scheduled Areas ) Act 1996 എന്ന നിയമം ഇന്ത്യയിൽ ഒട്ടാകെ നിലവിൽ വന്നു. പക്ഷെ ഈ നിയമം ലക്ഷദ്വീപിൽ നടപ്പിലാക്കിയിട്ടില്ല. ഷെഡ്യൂൾഡ് ഏരിയകളിൽ സാധാരണ ജനങ്ങൾക്ക് അവരുടെ ഭരണ കാര്യങ്ങൾ തീരുമാനിക്കാനുള്ള കൂടുതൽ അധികാരങ്ങൾ പഞ്ചായത്തിനു നൽകുന്ന പ്രതേക നിയമമാണ് PESA 1996 Act. 1950 മുതൽ ഷെഡ്യൂൾഡ് ഏരിയായി അംഗീകരിക്കപ്പെട്ട ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ബഹുമാനപ്പെട്ട ലക്ഷദ്വീപ് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചത്.
ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററിനും, കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിനും നിർദേശം നൽകിയിരിക്കുകയാണ് ബഹുമാനപ്പെട്ട രാഷ്ട്രപതി ഓഫീസ്.
ഈ നിയമം ലക്ഷദ്വീപിൽ നടപ്പാവുന്നതോടെ ദ്വീപിലെ ഒറ്റയാൾ ഭരണത്തിനും, ഉദ്യോഗസ്ഥ ഭരണത്തിനും തിരശീല വീഴുകയും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ഭരണ സംവിധാനത്തിൽ മുഖ്യമായ സ്ഥാനം ലഭിക്കുകയും പ്രാദേശിക ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊണ്ട് ഭരിക്കാൻ കഴിയുന്ന ഒരു പഞ്ചായത്ത് ഭരണ സംവിധാനം നിലവിൽ വരുമെന്നുമാണ് ശ്രീ. മഹദാ ഹുസൈന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.