കൊടകര(തൃശ്ശൂര്‍): കാപ്പ ചുമത്തി കൊടകര പോലീസ് അച്ഛനെയും മകനെയും തടവിലാക്കി.
നെല്ലായി ആലത്തൂര്‍ പേരാട് വീട്ടില്‍ സതീശന് (44), മകന് ഉജ്ജ്വല്‍ (22) എന്നിവരെയാണ് ആറുമാസത്തേക്ക് തടവിലാക്കിയത്. മുമ്പ് കാപ്പ ചുമത്തി ഇരുവരെയും പോലീസ് നാടുകടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചെത്തി ആലത്തൂര്‍ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് വീണ്ടും തടങ്കലിലാക്കിയത്.കൊലപാതകം, വധശ്രമം തുടങ്ങി 21 കേസുകളില്‍ സതീശനും മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ ഉജ്ജ്വലും പ്രതിയാണെന്ന് കൊടകര പോലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്പെക്ടര്‍ സുരേഷ്, എ.എസ്.ഐ. ജ്യോതിലക്ഷ്മി എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.