അണപ്പൊട്ടിയ ജനരോഷം..കുടിച്ചും കൂത്താടിയും കാറിപ്പിച്ചുകൊലനടത്തിയ പ്രതികളെ പുറത്തിറക്കാനാവാതെ പോലീസ്

ശാസ്താംകോട്ട: മദ്യലഹരിയിൽ കാർ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതികളുമായി അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ തെളിവെടുത്തു. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളു(45)ടെ ദാരുണമായ മരണത്തെ തുടർന്നു റിമാൻഡിൽ കഴിയുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27) എന്നിവരെ രാവിലെ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. 

പൊലീസിന്റെ കസ്റ്റഡി ആവശ്യത്തെ പ്രതിഭാഗം എതിർത്തു. അപകടത്തിനു ശേഷം നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് കാറുമായി പാഞ്ഞതെന്നും കാറിന്റെ പിൻസീറ്റിലിരുന്ന ഡോക്ടറെ അനാവശ്യമായി പ്രതിയാക്കിയെന്നും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ ജനങ്ങൾ ആക്രമിക്കുമെന്നും പ്രതിഭാഗം വാദിച്ചു. 

എന്നാൽ സ്കൂട്ടറിൽ കാർ തട്ടിയത് വരെ മാത്രമാണ് അപകടമെന്നും തുടർന്നു നടന്നത് ക്രൂരമായി നരഹത്യയാണെന്നും രക്ഷാപ്രവർത്തനത്തിനു മുതിരാതെ വണ്ടിയെടുക്കാൻ പ്രേരിപ്പിച്ച ഡോക്ടർ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 

പ്രതികളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സിന്തറ്റിക് ലഹരി ഉപയോഗത്തിന്റെ തെളിവുകൾ ലഭിച്ചെന്നും ഇതിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ തെളിവെടുപ്പ് വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 

മൂന്ന് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. നാളെ വൈകിട്ട് 5നു പ്രതികളെ കോടതിയി‍ൽ തിരികെ എത്തിക്കണമെന്നും ജനരോഷം കണക്കിലെടുത്ത് പ്രതികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മജിസ്ട്രേട്ട് ആർ.നവീൻ നിർദേശിച്ചു. 

ഒന്നാം പ്രതി മുഹമ്മദ് അജ്മലിന്റെ ജാമ്യാപേക്ഷ 23നു പരിഗണിക്കും. പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയെന്നും സിന്തറ്റിക് ലഹരി ഉപയോഗം കണ്ടെത്താനായി രക്ത സാംപിളുകൾ ലാബിലേക്ക് അയച്ചെന്നും പരിശോധനാഫലം അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. 

അണപൊട്ടി ജനരോഷം; 

പ്രതികളെ പുറത്തിറക്കാനാകാതെ പൊലീസ് ശാസ്താംകോട്ട ∙ ആനൂർക്കാവിൽ അണപൊട്ടിയ ജനരോഷത്തിനു മുന്നിൽ പ്രതികളെ പുറത്തിറക്കാനാകാതെ പൊലീസ് മടങ്ങി. തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നതറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അപകടം നടന്ന ആനൂർക്കാവിൽ എത്തിയത്. 

മദ്യലഹരിയിലുള്ള കാറോട്ടത്തിൽ പൊലിഞ്ഞ കുഞ്ഞുമോളുടെ വിയോഗം ഉൾക്കൊള്ളാനാകാത്ത ബന്ധുക്കളും നാട്ടുകാരും ചേർന്നു പൊലീസ് വാഹനം തടഞ്ഞു. കുഞ്ഞുമോളുടെ മക്കളായ സൂഫിയയും അൽഫിയയും ഉൾപ്പെടെ ഉറ്റവരെല്ലാം സങ്കടവും പ്രതിഷേധവുമായി എത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയോടെ രണ്ടു തവണ പ്രതികളെ ആനൂർക്കാവിൽ എത്തിച്ചെങ്കിലും പുറത്തിറക്കാനായില്ല. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ രാവിലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോഴും ജനങ്ങൾ പ്രതിഷേധവുമായി എത്തിയിരുന്നു. 

തുടർന്നു ഇരുവരെയും കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോയി. പ്രതികൾ ഒരുമിച്ച് താമസിച്ചിട്ടുള്ള കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലും ഭക്ഷണം കഴിച്ചിട്ടുള്ള ഹോട്ടലിലും തിരുവോണ ദിനത്തിൽ അപകടത്തിനു തൊട്ടുമുൻപ് ഒരുമിച്ച് മദ്യപിച്ച സ്ഥലത്തും കാർ നൽകിയ സുഹൃത്തിന്റെ വീട്ടിലും അപകടത്തിനു ശേഷം കാർ ഉപേക്ഷിച്ച് ഓടിക്കയറിയ വീട്ടിലും ഉൾപ്പെടെ എത്തിച്ച് തെളിവെടുത്തു. കാർ നൽകിയ സുഹൃത്തിന്റെ മാതാവ് പ്രതി അജ്മലിനെ തിരിച്ചറിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !