തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന് എതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്ത്.
സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കില്ല. സ്പീക്കര്‍ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ട ആളാണെന്നും റഫറിയായി നില്‍ക്കേണ്ട ആളാണെന്നും സലാം പറഞ്ഞു.
കളിക്കളത്തില്‍ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാന്‍ നോക്കുകയാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് സലാം വിമര്‍ശിച്ചു.
ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണെന്ന് പിഎംഎ സലാം വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ ഷംസീര്‍ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണം മുഴുവന്‍ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയില്‍ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയില്‍ ഭയക്കുന്നതെന്ന് പിഎംഎ സലാം വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.