ഡല്‍ഹി: സിതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തല്ക്കാലം ആരുമുണ്ടാകില്ല.
തല്ക്കാലിക ചുമതല തല്ക്കാലം ആര്‍ക്കും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി സെന്ററിലെ നേതാക്കള്‍ കൂട്ടായി ചുമതല നിര്‍വ്വഹിക്കും.
ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങള്‍ തുടര്‍കാര്യങ്ങള്‍ ആലോചിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഒരാള്‍ അന്തരിച്ചത് ആദ്യമാണെന്നിരിക്കെ എന്തു വേണം എന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കള്‍ വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.