ഡിണ്ടിഗല്‍: തേനിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തേനിയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷം ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന രീതിയിലായിരുന്നു വാര്‍ത്ത വന്നത്.
കേരളത്തില്‍ നിന്നുള്ള രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് തിങ്കളാഴ്ച കോളേജിലേക്ക് ബസ് കയറാന്‍ തേനി ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്നപ്പോള്‍ ആറംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ടതായി നേരത്തെ പറഞ്ഞത്.
തട്ടിക്കൊണ്ടുപോകലോ കൂട്ടബലാത്സംഗമോ നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഡിണ്ടിഗല്‍ ജില്ലാ പൊലീസ് മേധാവി എ.പ്രദീപ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദം മൂലമാണ് പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഔപചാരികമായ അന്വേഷണങ്ങള്‍ക്ക് ശേഷം, പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ദിണ്ടിഗല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍,വിശദമായി അന്വേഷിച്ചിട്ടും ആരോപണങ്ങള്‍ തെളിയിക്കാനായില്ല. പെണ്‍കുട്ടി വിഷാദാവസ്ഥയിലായതിനെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.