കാശ്മീരിൽ 600 പേർ തീവ്ര പരിശീലനത്തിൽ; ഗ്രാമങ്ങളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് സൈന്യം

ശ്രീനഗര്‍: ഗ്രമങ്ങളെ സംരക്ഷിക്കുന്നതിനായി കശ്മീരിലെ ജനങ്ങള്‍ക്ക് പരിശീലനം നല്‍കി സൈന്യം. ഗ്രാമങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് എന്ന പരിശീലന പരിപാടിക്കാണ് സൈന്യം തുടക്കം കുറിച്ചിരിക്കുന്നത്. കാശ്മീര്‍ പൊലീസുമായി സഹകരിച്ചാണ് സൈന്യം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.

ഓട്ടോമാറ്റിക് റൈഫിളുകള്‍, സ്‌ക്വാഡ് പോസ്റ്റ് ഡ്രില്ലുകള്‍ എന്നിവ ഉപയോഗിച്ച് ഭീകരരെ നേരിടുന്നതിനുള്ള പരിശീലനമാണ് നിലവില്‍ നടക്കുന്നത്. 600 പേരാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കാശ്മീര്‍ പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത്തരമൊരു പരിശീലന പരിപാടിയ്ക്ക് സൈന്യം തുടക്കമിട്ടത്.

നുഴഞ്ഞുകയറുന്ന ഭീകരരെ നേരിടുന്നതിനായി യുവാക്കളെ സജ്ജമാക്കുന്നു. മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷ ശക്തിപ്പെടുത്തികൊണ്ട് ഗ്രാമങ്ങളെ സുരക്ഷിതമാക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്.

ഗ്രാമങ്ങളില്‍ തന്നെയാണ് പരിശീലനവും നടക്കുന്നത്. ഓരോ സംഘത്തിനും മൂന്ന് ദിവസത്തെ പരിശീലനമായിരിക്കും നല്‍കുക. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി. രജൗരിയില്‍ 500-ഓളം പേര്‍ക്കും ദോഡയില്‍ 90-ഓളം പേര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !