ഡല്‍ഹി: ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ (DPCC) മുതിർന്ന ഉദ്യോഗസ്ഥന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ പിടികൂടിയത് കോടികള്‍.
സീനിയർ എൻവയോണ്‍മെന്റല്‍ എൻജിനീയർ മുഹമ്മദ് ആരിഫിന്റെ വീട്ടിലായിരുന്നു റെയ്ഡ്. 2.39 കോടി രൂപ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു. കൈക്കൂലി കേസില്‍ ആരിഫിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു വീട്ടില്‍ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ ആരിഫ് കൂടാതെ കൈക്കൂലി ഇടപാടില്‍ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.അഴിമതി വീരനും കൈക്കൂലിക്കാരനുമായ ആരിഫിനെ പിടികൂടാൻ സിബിഐ കെണി ഒരുക്കിയിരുന്നു. സ്വകാര്യ കമ്പിനികള്‍ക്ക് ഡിപിസിസി അനുമതി പുതുക്കി നല്‍കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയിരുന്ന ആരിഫിനെ കുടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തി. ഒടുവില്‍ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ആരിഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.