ഭർത്താവിൻ്റെ ബന്ധുവിന്റെ ജീവൻ രക്ഷിക്കാൻ കരളിൻ്റെ പാതി പകുത്ത് നല്‍കി യുവതിക്ക് ദാരുണാന്ത്യം,

ഉഡുപ്പി; ബന്ധുവിന്റെ ജീവൻ രക്ഷിക്കാൻ കരള്‍ പകുത്ത് നല്‍കിയ യുവതി മരിച്ചു . ഉഡുപ്പി കുന്ദാപൂർ താലൂക്കിലെ കോട്ടേശ്വർ സ്വദേശി അർച്ചന കാമത്ത് (34) ആണ് മരിച്ചത്.

ശസ്ത്രക്രിയയ്‌ക്ക് ശേഷമുള്ള അണുബാധയെ തുടർന്നാണ് അന്ത്യം .നഗരത്തിലെ കോളേജില്‍ അധ്യാപികയായിരുന്ന അർച്ചന അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയുമായിരുന്നു. 

അർച്ചനയുടെ ഭർത്താവ് ചേതന്റെ ബന്ധുവിനാണ് അർച്ചന കരള്‍ പകുത്ത് നല്‍കിയത് . മറ്റ് കുടുംബാംഗങ്ങളുടെ രക്തസാമ്പിള്‍ രോഗിയുടെ രക്തസാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതിനെ തുടർന്നാണ് അർച്ചന കരള്‍ നല്‍കാൻ തയ്യാറായത് 

രക്തസാമ്പിള്‍ പരിശോധനയില്‍ അനുയോജ്യമായതോടെ 12 ദിവസം മുമ്പ് ബംഗളൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി അർച്ചനയുടെ കരളിന്റെ ഒരു ഭാഗം വിജയകരമായി മാറ്റിവച്ചു. 

പിന്നീട് അർച്ചന സുഖം പ്രാപിക്കുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം പനി വന്ന അർച്ചനയ്‌ക്ക് പിന്നാലെ അണുബാധയും ഉണ്ടായി. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !