ന്യൂഡൽഹി:സ്ത്രീ സുരക്ഷയ്ക്കുള്ള നിയമങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് പരാമർശം.
സ്ത്രീസുരക്ഷക്കായി രാജ്യ നിയമങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിധി വേഗത്തിൽ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. സുപ്രീംകോടതി സംഘടിപ്പിച്ച ജില്ല ജുഡീഷ്യറി കോൺഫറൻസിലാണ് പരാമർശം. അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും കത്തയച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഇതിനിടെ മമതക്ക് മറുപടിയുമായി വനിതാ ശിശു വികസന മന്ത്രി അന്നപൂർണാ ദേവി രംഗത്ത്. മമതയുടെ കത്തിലെ വിവരങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും അതിവേഗ കോടതികൾ സംസ്ഥാനത്തിൻ്റെ കാലതാമസം മറയ്ക്കാനുള്ള ശ്രമമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
അതിനിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൻ്റെ നേതൃത്വത്തിൽ 'പശ്ചിം ബംഗ ഛത്ര സമാജ്' എന്ന സംഘടനയുടെ നേതാവ് സയൻ ലാഹിരിയെ മോചിപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം ഡോക്ടറുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ, സെപ്റ്റംബർ 14 ന് കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്ന ശ്രേയ ഘോഷാലിൻ്റെ സംഗീത പരിപാടി മാറ്റി വച്ചു. ദാരുണവും ഹീനവുമായ സംഭവം തന്നെ ആഴത്തിൽ ബാധിച്ചിരിക്കുകയാണെന്ന് ശ്രേയ ഘോഷാൽ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.