മുന്നറിയിപ്പ് അവഗണിച്ചു: ഏഴാം നിലയില്‍നിന്ന് ലിഫ്റ്റില്‍ കയറുന്നതിനിടെ ലിഫ്റ്റ് പിറ്റിലേക്ക് വീണു; അപകടം, യുവാവിന് ദാരുണാന്ത്യം,

സുറത്ത്: ലിഫ്റ്റ് അപകടത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്.

ടെക്സ്റ്റൈല്‍ ചരക്ക് എടുക്കാൻ സൂറത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. റിങ് റോഡില്‍നിന്ന് വ്യാപാര ആവശ്യത്തിനുള്ള ടെക്സ്റ്റൈല്‍ ചരക്ക് എടുക്കാൻ എത്തിയതായിരുന്നു രഞ്ജിത്ത്. 

ഇയാള്‍ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ടെക്സ് പലാസോ ഹോട്ടലില്‍ താമസിക്കവെ ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് 5:15നാണ് അപകടമുണ്ടായതെന്ന് സൂറത്ത് മാധ്യമമായ ദ ബ്ലണ്ട് ടൈംസ് റിപ്പോർട്ട് ചെയ്തു. സൂറത്തിലെ റിങ് റോഡിലുള്ള സൂറത്ത് ടെക്സ്റ്റൈല്‍ മാർക്കറ്റിന് തൊട്ടടുത്താണ് ടെക്സ് പലാസോ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. ഹോട്ടലിലെ ഏഴാം നിലയില്‍നിന്ന് ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.

 ലിഫ്റ്റില്‍ പ്രവേശിക്കരുതെന്ന് രഞ്ജിത്തിനോട് ഹൗസ്കീപ്പിങ് സ്റ്റാഫ് പറഞ്ഞിരുന്നതായി ഹോട്ടല്‍ മാനേജ്മെൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ടിലുണ്ട്. എന്നാല്‍ ലിഫ്റ്റ് ഡോ‍ർ തുറന്ന് രഞ്ജിത്ത് പ്രവേശിക്കുകയും ലിഫ്റ്റ് പിറ്റിലേക്ക് വീഴുകയുമായിരുന്നു എന്നാണ് റിപ്പോ‍ർട്ടില്‍ വ്യക്തമാക്കുന്നത്.

ഏഴാം നിലയില്‍നിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകാൻ എത്തിയതായിരുന്നു രഞ്ജിത്ത്. ലിഫ്റ്റ് ഇതുവരെ തറയിലേക്ക് അടുത്തിട്ടില്ലെന്ന് ഹൗസ് കീപ്പിങ് സ്റ്റാഫ് മുന്നറിയിപ്പ് നല്‍കിയെന്നാണ് ഹോട്ടല്‍ മാനേജ്മെൻ്റിനെ ഉദ്ധരിച്ച ദ ബ്ലണ്ട് ടൈംസിൻ്റെ റിപ്പോ‍ർട്ട്. എന്നാല്‍, ലിഫ്റ്റിൻ്റ വാതില്‍ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചതോടെ ലിഫ്റ്റ് പിറ്റിലേക്ക് (ലിഫ്റ്റിലെ കുഴി) വീഴുകയായിരുന്നു. 

ഹോട്ടല്‍ ജീവനക്കാ‍ർ രക്ഷാപ്രവർത്തനം നടത്തി ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

ഹോട്ടലിലെ ലിഫ്റ്റ് ലിഫ്റ്റമാൻ മാനുവലായി പ്രവർത്തിപ്പിക്കുന്നതായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ലിഫ്റ്റ് തുറക്കരുതെന്ന് ഹൗസ്കീപ്പിങ് സ്റ്റാഫ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച്‌ എന്തിനാണ് അദ്ദേഹം ലിഫ്റ്റ് തുറന്നതെന്ന് അറിയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.

അതേസമയം ഹോട്ടല്‍ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സൂറത്തിലെ കേരള സമാജം പ്രവർത്തകർ ആരോപിച്ചു. രഞ്ജിത്തിന്റെ മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

പോസ്റ്റ് മോർട്ടം നടപടികള്‍ പുർത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂറത്തിലെ അഡാജൻ കേരളാ അസോസിയേഷൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !