ഭാര്യയെ കഴുത്തറുത്ത് കൊന്ന യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബംഗളൂരുവിൽ ഉറക്കത്തിൽനിന്ന് ഉണർന്നെഴുന്നേറ്റപ്പോൾ ഒപ്പംകിടന്ന സുഹൃത്തിൻ്റെ രക്തത്തിൽ കുളിച്ചു മരിച്ചനിലയിൽ കണ്ടതിൻ്റെ ഞെട്ടലിലാണ് യുവതി.

തലേദിവസം കിടക്കുന്നതിനു മുൻപു ഭർത്താവുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും ജീവനിൽ പേടിയുണ്ടെന്നും കൊല്ലപ്പെട്ട ബി.നവ്യശ്രീ (28) സുഹൃത്തു ഐശ്വര്യയോട് പറഞ്ഞിരുന്നു. നൃത്താധ്യാപികയായ നവ്യശ്രീ എസ്എംവി ലൗട്ടിലെ കെങ്കേരി ഉപനഗരയിലെ വാടക വീട്ടിൽ ഭർത്താവ് കിരണിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കാബ് ഡ്രൈവറായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പുലർച്ചെ ആറുമണിയോടെയാണ് ഐശ്വര്യ നവ്യശ്രീയുടെ മൃതദേഹം കാണുന്നത്. ഉടൻ തന്നെ അയൽക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു. ജീവനിൽ പേടിയുണ്ടെന്നു നവ്യശ്രീ പറഞ്ഞതിനെ തുടർന്നാണ് ചെറുപ്പം മുതലുള്ള കൂട്ടുകാരിയായ ഐശ്വര്യ കൂട്ടിനായി എത്തിയത്. രാത്രിയിൽ ബിയർ കുടിച്ചശേഷം ഇരുവരും കിടന്നുറങ്ങി. കൈവശമുള്ള മറ്റൊരു താക്കോൽ ഉപയോഗിച്ചു കിരൺ അകത്തുകടന്നു കുറ്റകൃത്യം നടത്തിയെന്നാണു പൊലീസിൻ്റെ നിഗമനം. നവ്യശ്രീയുടെ കഴുത്തു മുറിഞ്ഞിട്ടുണ്ട്. ശിവമൊഗ്ഗ ജില്ലയിൽനിന്നുള്ളയാളാണ് നവ്യശ്രീ. മൂന്നു വർഷം മുൻപായിരുന്നു കിരണിൻ്റെയും നവ്യശ്രീയുടെയും വിവാഹം. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുള്ള പ്രണയവിവാഹമായിരുന്നു. 

എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.രാത്രി പതിനൊന്നരയോടെയാണു നവ്യശ്രീയും ഐശ്വര്യയും വീട്ടിലെത്തിയത്. അത്താഴം കഴിച്ചു ബിയറും കുടിച്ചശേഷമാണ് ഉറങ്ങിയത്. പിന്നീട് ശരീരത്തിൽ നനവ് പറ്റിയപ്പോഴാണ് ഐശ്വര്യ ഉണർന്നതും സംഭവം കാണുന്നതും. കഴുത്തു മുറിഞ്ഞ് രക്തം കിടക്കയിൽ പടർന്ന നിലയിലായിരുന്നു മൃതദേഹം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !