കാവലായി അവനും: നീ ഞങ്ങളെയൊന്നും കാണിക്കല്ലേ...'; കോരിച്ചൊരിയുന്നമഴയില്‍ സുജാതയ്ക്കും കൊച്ചുമകള്‍ക്കും കാവലായ് കൊമ്പന്മാര്‍

വയനാട്: പ്രകൃതിയുടെ താണ്ഡവത്താല്‍ ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും കരുണയുടെ കാവലായ് മാറിയ 3 കൊമ്പന്മാരും അവർക്കൊപ്പം ജീവിതത്തിലേക്ക് പിടിച്ചുകയറിയ സുജാതയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കോരിച്ചൊരിയുന്ന മഴയില്‍ കൊച്ചുമകളുടെ കയ്യും പിടിച്ച്‌ ജീവനും കൊണ്ട് പാഞ്ഞ സുജാത എത്തിച്ചേർന്നത് 3 കൊമ്പന്മാരുടെ മുന്നില്‍.

ഒരു നിമിഷം സ്തംഭിച്ചു പോയ ചൂരല്‍മല അഞ്ഞിശച്ചിലയില്‍ സുജാത സാവധാനം പറഞ്ഞു, "വലിയ ദുരിതത്തില്‍നിന്നാണ് ഞങ്ങള്‍ വരുന്നത്, നിനക്ക് നല്ല മനസ്സുണ്ടെങ്കില്‍ എന്നേയും കുട്ടിയേയും ഒന്നും ചെയ്തേക്കല്ലേ. പേടിയാണ്. വെളിച്ചമില്ല. ചുറ്റിലും വെള്ളമാണ്. എങ്ങനെയോ നീന്തിക്കയറിയെത്തിയതാണ്. നീ ഞങ്ങളെ ഒന്നും കാണിക്കല്ലേ...'' എന്ന്.

അതു കേട്ട കൊമ്പന്റെ രണ്ടു കണ്ണുകളും നിറഞ്ഞു(തോന്നലാകാം) വെന്നും കൊമ്പന്റെ കാല്‍ച്ചുവട്ടില്‍ താനും കൊച്ചുമകളും ഇരുന്നവെന്നും സുജാത പറയുന്നു. 3 കാട്ടാനകളാണ് ഉണ്ടായിരുന്നത്. ആ രാത്രിയില്‍ ഇതുപോലെ എത്രയോ മനുഷ്യർ ജീവനും കൊണ്ട് ഓടിയിട്ടുണ്ടാകാം. 

അത് പോലെ തന്നെ എത്രയോ ജീവജാലങ്ങളും ചത്തു വീണു. എന്നാല്‍ തന്‍റ മുന്നില്‍ അഭയം തേടിയെത്തിയ രണ്ട് ജീവനുകളെ വെളുക്കുവോളം സംരക്ഷിച്ച കാട്ടാനകളെക്കുറിച്ച്‌ പറയുമ്പോള്‍  സുജാതയ്ക്ക് ഞെട്ടലിനേക്കാളുപരി അവയോട് നന്ദിയുമുണ്ട്.

കടലുപോലെ വെള്ളം നിറഞ്ഞു. മരങ്ങളും മണ്ണുമെല്ലാം ഒഴുകിവരുന്നു. അയല്‍വാസിയുടെ രണ്ടുനില വീട് മറിഞ്ഞുവീഴുന്നതാണ് പുറത്തേക്കുനോക്കിയപ്പോള്‍ കാണുന്നത്. അതു വന്നുവീണ് ഞങ്ങളുടെ വീടും തകർന്നു. 

അടുക്കളയിലെ അടുപ്പിന്റെ സ്ലാബ് വഴി പുറത്തേക്കുകടക്കുന്നതിനിടെയാണ് പേരക്കുട്ടി മൃദുലയുടെ രക്ഷിക്കണേയെന്ന നിലവിളികേട്ടത്. അവളുടെ ചെറുവിരലില്‍ പിടികിട്ടി. തുണികൊണ്ട് കൂട്ടിപ്പിടിച്ച്‌ പുറത്തേക്കെടുത്ത് മലവെള്ളത്തിലൂടെ നീന്തിയാണ് രക്ഷപ്പെട്ടതെന്നും സുജാത പറയുന്നു.

അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു മകൻ ഗിഗീഷും ഭാര്യ സുജിതയും മകൻ സൂരജും ഉണ്ടായിരുന്നത്. മകൻ ഓരോരുത്തരേയായി വെള്ളത്തിലൂടെ വലിച്ചുകയറ്റി. സുജിതയുടെ നട്ടെല്ലിനും സൂരജിന്റെ നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. 

എല്ലാവരെയും കരയിലെത്തിച്ച്‌ കാപ്പിക്കാടിനു നടുവിലൂടെ പോവുമ്പോഴാണ് കൊമ്പന്മാരുടെ മുന്നിലെത്തിയതെന്ന് സുജാത പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !