വയനാട് : ദുരന്ത ഭൂമിയായി മാറിയ വയനാട് സന്ദർശിച്ച് എംഎല്‍എ ചാണ്ടി ഉമ്മൻ. ഒപ്പം പ്രതിപക്ഷ നേതാവ് വിടി സതീശനും രാഹുല്‍ മാങ്കൂട്ടവും .ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രാഹുല്‍ മാങ്കൂട്ടവും ദുരന്ത മുഖത്ത് എത്തിയത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ , ചൂരല്‍മല പ്രദേശവും, സൂചിപ്പാറ മേഖലയും സന്ദർശിച്ചു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തിഅതേസമയം സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്ന് നാല് മൃതദേഹം കണ്ടെത്തി.മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.