ലഖ്നൗ: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചില്‍ ജനങ്ങള്‍ ഭീതിയില്‍. ഉത്തര്‍പ്രദേശിലെ ഈ ജില്ലയില്‍ 45 ദിവസത്തിനിടെ ചെന്നായക്കൂട്ടം കടിച്ചുകൊന്നത്
എട്ടു കുട്ടികള്‍ അടക്കം ഒന്‍പത് പേരെയാണ്. ഇതുവരെ നാല് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ആനപ്പിണ്ഡവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളെ പ്രദേശത്ത് നിന്ന് അകറ്റാനുള്ള ശ്രമവും വനംവകുപ്പ് നടത്തുന്നുണ്ട്.നാട്ടില്‍ ഭീതി പരത്തുന്ന ചെന്നായ്ക്കളെ മുഴുവന്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് ചിത്രം ബേഡിയയെ ഓര്മ്മിപ്പിച്ച്് 'ഓപ്പറേഷന് ബേഡിയ' പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ചെന്നായ്ക്കളെ പിടികൂടാന്‍ ഡ്രോണ്‍ കാമറകളും തെര്‍മല്‍ ഡ്രോണ്‍ മാപ്പിംഗ് ടെക്നിക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് യുപി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.