ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തങ്ങള്‍ക്ക് സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നിരവധി നടിമാരാണ് രംഗത്തുവന്നത്.അത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അമ്മയിലെ കൂട്ടരാജിയ്ക്കും ഫെഫ്കയിലെ പൊട്ടിത്തെറിയ്ക്കും ഈ സംഭവങ്ങള്‍ വഴിതെളിച്ചിരിക്കുകയാണ്.
ഈ അവസരത്തില്‍ ഒരിക്കല്‍ സിനിമയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ടുള്ള നടി ശോഭനയുടെ അഭിമുഖം വൈറലാകുകയാണ്.സിനിമയില്‍ അഭിനയിക്കാന്‍ ദുപ്പട്ട ധരിച്ചു നിന്ന ശോഭനയില്‍ നിന്നും ആ ദുപ്പട്ട നിരബന്ധപൂര്വം എടുത്തു മാറ്റിയ ഒരു സംഭവമായിരുന്നു ഇത്. ഈ സംഭവം തന്നിലേല്‍പ്പിച്ച ഷോക്ക് വളരെ വലുതായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സിനിമാ ജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ ശോഭന നല്കിയ ഒരു അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന കാര്യത്തില്‍ ശോഭനയ്ക്ക് വ്യക്തതയില്ല
തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയതായിരുന്നു ശോഭന അന്ന്. ഇത് സ്ത്രീകളെ മാനിക്കുന്നില്ല എന്നതിന് തെളിവാണോ എന്ന ചോദ്യത്തിന്, ആ ചെയ്തത് പുരുഷനല്ല, സ്ത്രീയായിരുന്നു എന്നാണ് ശോഭന നല്കിയ പ്രതികരണം. ഒരു പുരുഷന് വന്ന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാന്‍ സാധിക്കുമോയെന്ന് ശോഭനയുടെ മറുചോദ്യം
"അമ്മാ, ഈ ദുപ്പട്ടയൊന്നും വേണ്ടാ' എന്ന് ഒരു സ്ത്രീ തന്റെയടുക്കല്‍ പറഞ്ഞതിനാല്‍, ഈ വിഷയം അക്കാലത്ത് ലഘൂകരിക്കപ്പെട്ടു പോയതായി ശോഭന ഓര്‍ക്കുന്നു. അതിനു ശേഷവും ഒട്ടനവധി തമിഴ് സിനിമകളില്‍ ശോഭന വേഷമിട്ടു. നടന് രജനികാന്തിന്റെ നായികയായും ശോഭന അഭിനയിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.