തിരുവനന്തപുരം: നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളില്‍ പാർട്ടിയും എല്‍ഡിഎഫ് സർക്കാരും പ്രതിരോധത്തില്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്. ഒളിച്ചോടിപ്പോകുന്ന സമീപനം അല്ല വിഷയത്തില്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്‌ട്രീയമായി പറയുന്നതിന് മറുപടി പറയുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുകേഷിനെതിരെ പരാതി ഉയരുന്ന സാഹചര്യത്തിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിക്ക്. എംഎല്‍എ സ്ഥാനം ഒഴിയേണ്ടെന്നാണ് പാർട്ടി വിലയിരുത്തല്‍. സിനിമ നയ രൂപീകരണ സമിതിയില്‍ ഒഴിവായാലും എംഎല്‍എ സ്ഥാനം ഒഴിയേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.