മലയിൻകീഴ്: ബാലഗോകുലത്തിന്റെ ശോഭായത്ര കടന്നുവന്നപ്പോള്‍ കുട്ടികള്‍ക്ക് മലയിൻകീഴ് ജങ്ഷനില്‍ ബാലസംഘം പ്രവർത്തകർ ഐസ്ക്രീം നല്‍കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
ശോഭായത്ര എത്തുന്നതിനു തൊട്ടുമുൻപാണ് ജങ്ഷനില്‍ ബാലസംഘം പ്രവർത്തകർ പ്രത്യേക കൗണ്ടർ ഒരുക്കി ഐസ്ക്രീം വിതരണത്തിന് തയ്യാറെടുത്തത്.ഇതറിഞ്ഞ ആർ.എസ്.എസ്. പ്രവർത്തകർ ഈ ഭാഗത്തേയ്ക്കു ശോഭായാത്ര എത്തിയപ്പോള്‍ കൈകള്‍കോർത്ത് വേലി സൃഷ്ടിച്ചു. ഇതിനിടയില്‍ ഐസ്ക്രീം നല്‍കാൻ ബാലസംഘത്തിലെ കുട്ടികളും തയ്യാറെടുത്തു.
ആർ.എസ്.എസ്. പ്രവർത്തകർ അത് തടഞ്ഞു. ഇതോടെ ഇരുവിഭാഗത്തിലുള്ളവർ തമ്മില്‍ വാക്പ്പോരായി. സംഭവം സംഘർഷത്തിലേയ്ക്കു കടന്നപ്പോള്‍ ഇരു വിഭാഗത്തിലേയും നേതാക്കളെത്തി രംഗം ശാന്തമാക്കി പിരിഞ്ഞു. ഐസ്ക്രീം ബാലസംഘം പ്രവർത്തകർ ശോഭായാത്ര കാണാനെത്തിയവർക്ക് വിതരണംചെയ്തു.
സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാർ, മലയിൻകീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്ക്രീം വിതരണം. മലയിൻകീഴ് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ ആർ.എസ്.എസ്. പ്രവർത്തകർ കെട്ടിയ കാവി പതാകകള്‍ പോലീസ് അഴിച്ചുമാറ്റി.
മുൻപുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാർട്ടികളുടെ ഒരുമിച്ചുള്ള തീരുമാനപ്രകരാമായിരുന്നു നടപടിയെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.