ശോഭായത്രയ്ക്കിടയില്‍ ബാലസംഘത്തിന്റെ ഐസ്‌ക്രീം വിതരണം തടഞ്ഞ് ആർ.എസ്.എസ്. പ്രവർത്തകർ: നേതാക്കൾ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി,

മലയിൻകീഴ്: ബാലഗോകുലത്തിന്റെ ശോഭായത്ര കടന്നുവന്നപ്പോള്‍ കുട്ടികള്‍ക്ക് മലയിൻകീഴ് ജങ്ഷനില്‍ ബാലസംഘം പ്രവർത്തകർ ഐസ്ക്രീം നല്‍കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.

ശോഭായത്ര എത്തുന്നതിനു തൊട്ടുമുൻപാണ് ജങ്ഷനില്‍ ബാലസംഘം പ്രവർത്തകർ പ്രത്യേക കൗണ്ടർ ഒരുക്കി ഐസ്ക്രീം വിതരണത്തിന് തയ്യാറെടുത്തത്.

 ഇതറിഞ്ഞ ആർ.എസ്.എസ്. പ്രവർത്തകർ ഈ ഭാഗത്തേയ്ക്കു ശോഭായാത്ര എത്തിയപ്പോള്‍ കൈകള്‍കോർത്ത് വേലി സൃഷ്ടിച്ചു. ഇതിനിടയില്‍ ഐസ്ക്രീം നല്‍കാൻ ബാലസംഘത്തിലെ കുട്ടികളും തയ്യാറെടുത്തു.

ആർ.എസ്.എസ്. പ്രവർത്തകർ അത് തടഞ്ഞു. ഇതോടെ ഇരുവിഭാഗത്തിലുള്ളവർ തമ്മില്‍ വാക്പ്പോരായി. സംഭവം സംഘർഷത്തിലേയ്ക്കു കടന്നപ്പോള്‍ ഇരു വിഭാഗത്തിലേയും നേതാക്കളെത്തി രംഗം ശാന്തമാക്കി പിരിഞ്ഞു. ഐസ്ക്രീം ബാലസംഘം പ്രവർത്തകർ ശോഭായാത്ര കാണാനെത്തിയവർക്ക് വിതരണംചെയ്തു.

സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാർ, മലയിൻകീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്ക്രീം വിതരണം. മലയിൻകീഴ് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ ആർ.എസ്.എസ്. പ്രവർത്തകർ കെട്ടിയ കാവി പതാകകള്‍ പോലീസ് അഴിച്ചുമാറ്റി.

 മുൻപുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാർട്ടികളുടെ ഒരുമിച്ചുള്ള തീരുമാനപ്രകരാമായിരുന്നു നടപടിയെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !