പുതുക്കോട്ട: ഗർഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞതിന് പിന്നാലെ ഗര്ഭഛിദ്രം നടത്തിയ യുവതി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ട തിരുമനഞ്ചേരിയിലെ പി.കലൈമണി എന്ന 31 കാരിയാണ് മരിച്ചത്.
ജില്ലയിലെ പൊന്നമരാവതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന സ്കാൻ സെൻ്ററാണ് പണം വാങ്ങി സ്കാൻ ചെയ്ത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത് .പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതിന് പിന്നാലെ നാല് മാസം ഗർഭിണിയായിരുന്ന കലൈമണി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് യുവതി മരണപ്പെട്ടത് . സ്കാനിംഗ് സെന്റർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സീല്‍ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.