റെഡ്ഢിച്ച് : യുകെയില്‍ നഴ്‌സായ സോണിയ അനിൽ നാട്ടിൽ നിന്നും മടങ്ങിയെത്തിയതായിരുന്നു. വീട്ടിലെത്തി മക്കളും ഭർത്താവുമൊത്ത് നാട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കുഴഞ്ഞുവീണു.
ഇട്ടിരുന്ന ഡ്രസ്സ് മാറാൻപോലും സമയം കിട്ടുന്നതിന് മുമ്പേയായിരുന്നു കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണം. നടന്നതെല്ലാം അവിശ്വസനീയമായ ഒരു സ്വപ്‌നം പോലെ എന്ന് ഭർത്താവ് അനിൽ ചെറിയാൻ പറയുന്നു. എല്ലാവരോടും സഹൃദം പങ്കിട്ടിരുന്ന സോണിയയുടെ മരണം വീട്ടുകാര്‍ക്കും സഹപ്രവർത്തകർക്കും കനത്ത ആഘാതമായി.
ശ്വാസം മുട്ടലും നെഞ്ചുവേദനയും ഉണ്ടെന്ന് പറഞ്ഞതിനാൽ എമർജൻസിയിൽ വിളിച്ച് ആംബുലൻസും പാരാ മെഡിക്കുകളും എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെ പത്തര മണിയോടെയാണ് വിമാനത്താവളത്തിൽ നിന്നും റെഡ്ഢിച്ചിലെ വീട്ടിൽ സോണിയ എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ മരണവും സംഭവിച്ചു.
റെഡ്ഡിച്ചിലെ അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു സോണിയ. 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു ചെറിയ സർജറിക്കായാണ് രണ്ടാഴ്ച്ച മുമ്പ് സോണിയ നാട്ടിലെത്തിയത്. കോട്ടയത്തിനടുത്തുള്ള ചിങ്ങവനം സ്വദേശിനിയാണ്. സർജറി വിജയകരമായി പൂർത്തിയാക്കി കാലുവേദനയും മാറി സന്തോഷവതിയായി തിരികെ യുകെയിലെത്തിയപ്പോൾ കാത്തിരുന്നത് മരണവും!
റെഡ്ഢിച്ചിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. ദമ്പതിമാർക്ക് രണ്ടു മക്കൾ ലിയയും ലൂയിസും. ഹൃദയം തകർന്ന അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്..
ശ്വാസം മുട്ടലും നെഞ്ചുവേദനയും ഉണ്ടെന്ന് പറഞ്ഞതിനാൽ എമർജൻസിയിൽ വിളിച്ച് ആംബുലൻസും പാരാ മെഡിക്കുകളും എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെ പത്തര മണിയോടെയാണ് വിമാനത്താവളത്തിൽ നിന്നും റെഡ്ഢിച്ചിലെ വീട്ടിൽ സോണിയ എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ മരണവും സംഭവിച്ചു.
റെഡ്ഡിച്ചിലെ അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു സോണിയ. 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു ചെറിയ സർജറിക്കായാണ് രണ്ടാഴ്ച്ച മുമ്പ് സോണിയ നാട്ടിലെത്തിയത്. കോട്ടയത്തിനടുത്തുള്ള ചിങ്ങവനം സ്വദേശിനിയാണ്. സർജറി വിജയകരമായി പൂർത്തിയാക്കി കാലുവേദനയും മാറി സന്തോഷവതിയായി തിരികെ യുകെയിലെത്തിയപ്പോൾ കാത്തിരുന്നത് മരണവും!
റെഡ്ഢിച്ചിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. ദമ്പതിമാർക്ക് രണ്ടു മക്കൾ ലിയയും ലൂയിസും. ഹൃദയം തകർന്ന അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.