ദുരൂഹം: അധ്യാപകന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന്റെ വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്ത്, വിഷാദരോഗത്തിന് അടിമയെന്ന് ബന്ധുക്കള്‍,

കൊച്ചി: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറെ വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന് മരിച്ച നിലയില്‍ കണ്ടെത്തി.

മഴുവന്നൂര്‍ കവിതാപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിനെയാണ് (41) വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. 

മൂന്നു മാസമായി കോളേജില്‍ പോയിരുന്നില്ല. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ആശുപ്രതിയില്‍ കൊണ്ടുപോകുന്നതിന് ബന്ധുക്കളെത്തിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുന്ന് മാസം മുമ്പ് പിതാവ് മരിച്ച ശേഷമാണ് ഇദ്ദേഹം വിഷാദ രോഗത്തിന് അടിമയായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക്, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

കൂത്താട്ടുകുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപിക വിനയയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മീരജ, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മീരവ് എന്നിവര്‍ മക്കളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !