വെടിവെച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ.. വനിതാ ഡോക്ടർക്ക് ജാമ്യം നിഷേധിച്ച് കോടതി

തിരുവനന്തപുരം:യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

സ്ത്രീ എന്ന പരിഗണന നല്‍കണമെന്നു പ്രതിഭാഗം വാദിച്ചെങ്കിലും പ്രതി കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണു വെടിവച്ചതെന്നും ജാമ്യം നല്‍കിയാല്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

നേരത്തെ പ്രതിയുടെ ജാമ്യാപേപക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കഴിഞ്ഞ 20 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വീട്ടമ്മയെ വെടിവയ്ക്കാന്‍ പ്രതി ഉപയോഗിച്ച തോക്ക് പൊലീസിനു ലഭിച്ചിരുന്നു. 

കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പ്രതി പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനിലെ വീട്ടിലെത്തി ഷിനിയെ വെടിവച്ചത്. കുറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെ പ്രതി എയര്‍ പിസ്റ്റള്‍ എടുത്ത് വെടിയ്ക്കുകയായിരുന്നു. തലയില്‍ കൊളളാതിരിക്കാന്‍ കൈ കൊണ്ടു മുഖം മറയ്ക്കുന്നതിനിടെ ഷിനിയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറി. 

ഷിനിയുടെ ഭര്‍ത്താവിനോടുള്ള വിരോധത്താലാണു വനിതാ ഡോക്ടര്‍ അക്രമം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഷിനിയുടെ ഭര്‍ത്താവിനെതിരെ വനിതാ ഡോക്ടര്‍ നല്‍കിയ പീഡനപരാതിയും അന്വേഷിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !