ഏറ്റുമാനൂർ : ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ കരിങ്ങാലി ഭാഗത്ത് പ്രശാന്ത് ഭവൻ വീട്ടിൽ മുത്തുലക്ഷ്മി (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ ക്ലീനിങ് ജോലിക്കായി എത്തിയിരുന്ന ഇവർ ഒന്നാം തീയതി രാവിലെ ക്ലീനിങ്ങിന് എത്തുകയും തുടർന്ന് വൈകുന്നേരത്തോടുകൂടി അലമാരയിൽ നിന്നും സ്വർണം എടുത്തുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു.
ഇവർ ഈ സ്വർണം തമിഴ്നാട് തിരുച്ചിറപള്ളിയിലുള്ള സ്വർണ്ണക്കടയിൽ വിറ്റ് 84000 രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ സൈജു, സന്തോഷ് മോൻ പി.ആർ, എ.എസ്.ഐ സജീവ് പി.സി, രാജേഷ് ഖന്ന, സി.പി.ഓ ലിഖിത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.