കൊച്ചി: കെ.എസ്.ആര്.ടി.സി. പെന്ഷന് വൈകലില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി.
വിരമിച്ച ജീവനക്കാര്‍ പെന്ഷന് കിട്ടാതെ ആത്മഹത്യചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ദുഃഖകരമാണെന്നും കോടതി പരാമര്‍ശിച്ചു. കാട്ടാക്കട ഡിപ്പോയില്‍നിന്ന് വിരമിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ ആത്മഹത്യചെയ്ത സംഭവമാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആത്മഹത്യ പെന്ഷന് കിട്ടാത്തതിനാലാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ഇതുവരെ പെന്ഷന് കിട്ടാത്തതുമൂലം നാലു ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഓണക്കാലമായതിനാല്‍ സെപ്റ്റംബര്‍ മാസത്തിലെ പെന്ഷന് വൈകരുതെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ, ജൂലായ് വരെയുള്ള പെന്ഷന് കൊടുത്തുതീര്‍ത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.