കോട്ടയം : വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി റെയിൽവേ ഹൗസിംഗ് ബോർഡ് ഭാഗത്ത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ അഖിൽ ടി.എസ് (24), ചങ്ങനാശ്ശേരി പുഴവാത് കൊട്ടാരമ്പലം ഭാഗത്ത് കൊട്ടാരച്ചിറ പുഴവാത് വീട്ടിൽ അമ്പാടി ബിജു (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചങ്ങനാശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്.ഇവർ ചങ്ങനാശ്ശേരി പെരുന്ന കോളേജിന് സമീപം വിൽപ്പനയ്ക്കായി MDMA യുമായി എത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടിയതനുസരിച്ച് ഇന്ന് രാവിലെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചങ്ങനാശ്ശേരി പോലീസും നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി പെരുന്ന കോളേജിന് സമീപത്ത് വച്ച് ഇവർ ഇരുവരെയും എം.ഡി.എം എ യുമായി പിടികൂടുന്നത്.
ഇവരിൽ നിന്നും 20.90 ഗ്രാം MDMA യും കണ്ടെടുത്തു. ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരില്‍ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്,
എ.എസ്.ഐ മാരായ രഞ്ജിവ് ദാസ്, അംബിക കെ.എൻ ,സുരേഷ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.