മദ്യപിച്ച് ലക്ക് കെട്ട് രാത്രിയിൽ അമ്പലത്തിൽ ഓടിക്കയറിയും അസഭ്യം പറഞ്ഞും റോഡിൽ കിടന്ന് ഉരുണ്ടും പോലീസിനെയും നാട്ടുകാരെയും വെള്ളം കുടിപ്പിച്ചും യുവതികൾ.. ഇത് കേരളം തന്നെയോ..?

കൊച്ചി: മദ്യപിച്ചു ലക്കുകെട്ട് രാത്രി നിരത്തിലിറങ്ങിയ യുവതികളുടെ വിക്രിയകളിൽ വെള്ളം കുടിച്ചു നാട്ടുകാരും പൊലീസും.

ഇന്നലെ രാത്രി 8.45നാണ് ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ വളഞ്ഞമ്പലം, സൗത്ത് മേൽപ്പാലം പരിസരത്ത് അര മണിക്കൂറോളം പ്രശ്നം സൃഷ്ടിച്ചത്. വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തേക്ക് കാറിലാണു യുവതികൾ എത്തിയത്. കാർ നിർത്തിയപ്പോൾ ഇതിലൊരാൾ പുറത്തിറങ്ങി വളഞ്ഞമ്പലം ക്ഷേത്രത്തിലേക്ക് ഓടിക്കയറി. 

ഇവരെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ ബന്ധുവായ യുവതി ഒപ്പമെത്തിയെങ്കിലും കൂട്ടാക്കാതെ അസഭ്യം പറയുകയും ക്ഷേത്രവളപ്പിനുള്ളിൽ ഇരിക്കുകയുമായിരുന്നു. നടക്കാൻ പോലും പ്രയാസപ്പെടുന്ന രീതിയിൽ ലക്കുകെട്ട യുവതികളോടു ക്ഷേത്രജീവനക്കാർ പുറത്തു പോകാൻ ആവശ്യപ്പെട്ടതോടെ വാക്കുതർക്കമായി. 

സംഭവം കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ബഹളമുണ്ടാക്കിയ യുവതി ക്ഷേത്രവളപ്പിനു പുറത്തിറങ്ങി. ഇവരെ അനുനയിപ്പിച്ചു വീണ്ടും കാറിൽക്കയറ്റാൻ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

തുടർന്ന് യുവതി നടന്നു സൗത്ത് മേൽപ്പാലത്തിനു താഴെയുള്ള ഇടറോഡിലേക്കു കയറി റോഡിൽകിടന്ന് ഉറക്കം തുടങ്ങി. വിളിച്ചുണർത്തി കൊണ്ടുപോകാൻ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നാട്ടുകാരും സ്ഥലത്തു കൂടി.

തുടർന്നു കൺട്രോൾ റൂമിൽ നിന്നുള്ള വനിതാ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ബലം പ്രയോഗിച്ചു വാഹനത്തിൽക്കയറ്റി കൊണ്ടു പോവുകയായിരുന്നു. 

വീസാ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ യുവതികൾ ബാറിൽ കയറി മദ്യപിച്ച ശേഷം കാറിൽ നിരത്തിലിറങ്ങുകയായിരുന്നു എന്നാണു വിവരം. കാറിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെയാണു യുവതി പുറത്തിറങ്ങി പ്രശ്നം സൃഷ്ടിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !