മേപ്പാടി: മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ മെഷിനറി എത്തിക്കാൻ പറ്റാത്തത് രക്ഷാപ്രവർത്തിന് വെല്ലുവിളികയായിരുന്നു. എന്നാൽ ബെയ്‌ലി പാലം നിർമാണം പൂർത്തിയായതോടെ യന്ത്രസംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘നിലവിൽ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തൽക്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കാനാണ് തീരുമാനം. പുനരധിവാസം പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. ക്യാംപ് വിവിധ കുടുംബങ്ങൾ താമസിക്കുന്ന ഇടമാണ്. അതിനാൽ സ്വകാര്യത സംരക്ഷിക്കണം. ക്യാംപിനകത്തേക്ക് ക്യാമറയുമായി കടക്കരുത്. ക്യാംപുകളിൽ ബന്ധുക്കളെ കാണാൻ വരുന്നവർക്ക് പുറത്ത് റിസപ്ഷൻ പോലുള്ള സംവിധാനം ഒരുക്കും’’– മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.