കൊച്ചി :ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപണവിധേയയായ സെബി ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ആവശ്യപ്പെട്ടു കെപിസിസി നടത്തിയ ഇ.ഡി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി.
രാജ്യം കൊള്ളയടിക്കുന്നവരുടെ കയ്യിൽ വിലങ്ങ് അണിയിക്കുന്നതു വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.ബിജെപി നേതാക്കളും കേന്ദ്ര സർക്കാരും ഗൗതം അദാനിയെയും മാധബി പുരി ബുച്ചിനെയും ന്യായീകരിക്കാൻ പണിയെടുക്കുകയാണ്. സെബി ചെയർപഴ്സനും ഭർത്താവിനും അദാനിയുടെ ഷെൽ കമ്പനികളിൽ അനധികൃത ഇടപാടുകൾ ഉണ്ടെന്നതു ഞെട്ടിക്കുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.