മോ​ദി പേടിക്കുന്നതിന്‍റെ കാര്യം മനസ്സിലായി: സർക്കാരിനോട് ചോദ്യങ്ങളുമായി രാഹുൽ, ഗാന്ധി,

ന്യൂ‍ഡൽഹി: ഹിൻഡൻബർ​ഗ് വിവാദത്തിൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. എക്സിലിട്ട വീഡിയോയിലൂടെയാണ് രാഹുൽ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നെന്നു അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സെബിക്ക് ​ഗുരുതരമായ വീഴ്ച സംഭവിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി.

ചെയർപേഴ്സനെതിരായ ആരോപണത്തിൽ സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നു. ​ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. 

രാജ്യത്തുടനീളമുള്ള നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും. ഇക്കാര്യത്തിൽ രാജ്യത്തുടനീളമുള്ള നിക്ഷേപകര്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങൾ ചോ​ദിക്കുന്നു.'

എന്തുകൊണ്ടാണ് ആരോപണം വന്നിട്ടും ചെയർപേഴ്സൻ മാധബി പുരി ബുച്ച് ഇതുവരെ രാജി വയ്ക്കാത്തത്?'

'നിക്ഷേപകർ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദി. പ്രധാനമന്ത്രി മോദിയോ, സെബി ചെയർപേഴ്സനോ, ​ഗൗതം അദാനിയോ?'

ഉയർന്നു വന്നിരിക്കുന്ന പുതിയതും ​ഗുരുതരവുമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതി ഈ വിഷയം ഒരിക്കൽ കൂടി സ്വമേധയാ പരിശോധിക്കുമോ?'- രാഹുൽ ചോദിച്ചു.

പ്രധാനമന്ത്രി മോ​ദി എന്തിനാണ് ജെപിസി ആന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുന്നു'- രാഹുൽ ആരോപിച്ചു.

മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർ​ഗ് ആരോപണം.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !