കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശിന് സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് തന്നില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.
കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മമതയുടെ പ്രതികരണം.''പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ബംഗ്ലാദേശിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും'' പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മമത പറഞ്ഞു
ഇരയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നതിനുപകരം, സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണ്. സര്‍ക്കാര്‍ സിബിഐക്ക് എല്ലാ പിന്തുണയും നല്‍കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു.
രാത്രി മുഴുവന്‍ താന്‍ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടന്‍ പൊലീസ് കമ്മീഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.