ലോകപ്രശസ്തമായ തിരുപ്പതി ലഡ്ഡു: ഈ പ്രസാദം സ്വീകരിക്കാതെ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം പൂർത്തിയാവില്ല: മധുര പ്രസാദ രുചിക്ക് വയസ് 309,

ആന്ധ്രാപ്രദേശ്‌ : ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം, ഈ ക്ഷേത്രത്തിന്റെ വരുമാനം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണ് ഈ ക്ഷേത്രത്തില്‍ നിവേദിക്കുന്ന ലഡ്ഡുവും . തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം ആരംഭിച്ചിട്ട് 309 വർഷമാണ് പൂർത്തിയാകുന്നത് .

1715 ഓഗസ്റ്റ് 2 നാണ് തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു തയ്യാറാക്കാൻ ആരംഭിച്ചത്. 1803 മുതലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ ഭക്തര്‍ക്ക് ഈ പ്രസാദം നല്‍കാന്‍ തുടങ്ങിയത്. അന്ന് ബൂണ്ടി എന്ന ഒരു തരം മധുരപലഹാരത്തിന്റെ രൂപത്തിലായിരുന്നു പ്രസാദം നല്‍കിയിരുന്നത്. 

വിശ്വാസമനുസരിച്ച്‌, ഈ പ്രസാദം സ്വീകരിക്കാതെ തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം 1പൂർത്തിയാകില്ലെന്ന് പറയപ്പെടുന്നു. അതിനാല്‍ ഇവിടെയെത്തുന്ന ഭക്തർ ലഡ്ഡു പ്രസാദം സ്വീകരിക്കാതെ വീട്ടിലേക്ക് പോകാറില്ല.

1950ലാണ് ലഡ്ഡുവിന് വേണ്ട ചേരുവകളുടെ അളവ് തിരുമല തിരുപ്പതി ദേവസ്ഥാനം നിശ്ചയിച്ചത്. എന്നാല്‍ വര്‍ഷം തോറും ഭക്തരുടെ എണ്ണം കൂടി വന്നതോടെ ലഡ്ഡു നിര്‍മ്മാണവും വര്‍ധിച്ചു. 2001ലാണ് അവസാനമായി ലഡ്ഡുവിലെ ചേരുവകളെ പരിഷ്‌കരിച്ചത്. 

അതനുസരിച്ചാണ് ഇപ്പോഴും ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം നടത്തുന്നത്.270 ഷെഫുകള്‍ ഉള്‍പ്പെടെ 620 പേർ ദിവസവും ലഡു നിർമാണ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !