പാട്ന: പന്ത്രണ്ട് വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ആളുകൾ മർദ്ദിച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. ആളുകൾ ചേർന്ന് കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലക്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.കടയിൽ നിന്ന് കുട്ടി സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനമെന്നാണ് പ്രാഥമിക നിഗമനം. ഒരുകൂട്ടം ആളുകൾ ചേർന്ന് കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ച് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പന്ത്രണ്ടുകാരനെ രക്ഷിച്ചത്.
കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘം ചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ റോഷൻ കുമാർ, ജയ് റാം ചൗധരി, കാഹുൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.