ഭൂമി ക്രമക്കേടുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപ ഡിജിപിയും ഭാര്യയും നൽകാനുണ്ട്;പണം കിട്ടിയാൽ കേസിൽനിന്ന് പിന്മാറും; പരാതിക്കാരൻ ഉമർ ഷെരീഫ്;

തിരുവനന്തപുരം: പണം നഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് പരാതിയുമായി മുമ്പോട്ട് പോയതെന്ന് ഡിജിപിക്കെതിരേ പരാതി നൽകിയ ഉമർ ഷെരീഫ്. ഭൂമി ക്രമക്കേടുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയാണ് ഡിജിപിയും ഭാര്യയും നൽകാനുള്ളതെന്നും പണം കിട്ടിയാൽ കേസിൽനിന്ന് പിന്മാറാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബാധ്യതയുണ്ടെന്ന് മനസ്സിലായി. കരാർ എഴുതുന്ന സമയത്ത് സ്ഥലത്തിന് യാതൊരു ബാധ്യതയും ഇല്ലെന്നായിരുന്നു എഴുതിയിരുന്നത്, പരാതിക്കാരൻ പറഞ്ഞു.
കരാറിൽനിന്ന് പിന്‍മാറുന്നു, പണം തിരിച്ചുതരണമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ട് ഒരു വർഷമായി. എന്നാൽ, തരാമെന്ന് പറയുന്നതല്ലാതെ ഇതുവരെ നൽകിയ പണം തിരികെ തരാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. 

ഡി.ജി.പിയെ നേരിട്ട് കാണാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് ഓൺലൈൻവഴി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കണ്ട് കാര്യം പറഞ്ഞു. ഒരാഴ്ചത്തെ സമയം തരണമെന്നും സംസാരിച്ച് വിഷയം തീർക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒന്നും സംഭവിച്ചില്ല. 

തുടർന്ന് ഡിജിപിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കത്തയച്ചു. പത്ത് ദിവസത്തിനുള്ളിൽ പണം തിരികെനൽകി കരാർ റദ്ദാക്കണമെന്നായിരുന്നു രജിസ്ട്രേഡ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് ലഭിച്ചതിനുപിന്നാലെ അദ്ദേഹത്തിന്റെ വക്കീൽ, 'പണം തരാൻ സാധ്യമല്ലെന്ന്' മറുപടി നൽകി. തുടർന്നാണ് എല്ലാ രേഖകളും വെച്ച് കോടതിയെ സമീപിച്ചിത്, ഉമർ ഷെരീഫ് പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !