സാധനം വാങ്ങുന്നതിനിടെയിലെ തർക്കം അക്രമത്തിൽ കലാശിച്ചു: സൈനികനെയും സഹോദരനെയും കടയുടമയും സംഘവും ക്രുരമായി മര്‍ദിച്ചു ഗുരുതര പരിക്ക് പ്രതികൾ അറസ്റ്റിൽ

കൊല്ലം: ഇരവിപുരത്ത് സൈനികനെയും സഹോദരനെയും കട ഉടമയും കൂട്ടാളികളും ക്രൂരമായി മർദിച്ചു. ആയിരംതെങ്ങ് സ്വദേശികളായ അമീന്‍ ഷാ, അമീര്‍ ഷാ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. 

സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സഹോദരങ്ങള്‍ കൂട്ടിക്കടയിലുള്ള ശിഹാബുദ്ദീന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി. സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ഉണ്ടായ തർക്കം സംഘം ചേർന്നുള്ള ആക്രമണത്തില്‍ കലാശിച്ചു.

സൈനികന്റെ മുഖത്തും തലയ്ക്കു പൊട്ടലും ശരീരമാസകലം പരിക്കുമുണ്ട്. നിലത്തുവീണ അമീൻ ഷായെയും തടയാൻ എത്തിയ സഹോദരൻ അമീർ ഷായെയും ഇഷ്ടിക ഉള്‍പ്പടെ ഉപയോഗിച്ചാണ് 20 ലധികം വരുന്ന പ്രതികള്‍ മർദിച്ചത്.

പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം എത്തിയാണ് സഹോദരങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയത്. കേസില്‍ കടയുടമ ശിഹാബുദ്ദീന്‍, മർദിച്ച മുഹമ്മദ് റാഫി എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തില്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ സിക്കിമില്‍ ജോലി ചെയ്ത് വരികയായിരുന്നു അമീൻ ഷാ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !