പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യന്‍ വനിതകളുടെ കുതിപ്പ് തുടരുന്നു. ടേബിള്‍ ടെന്നീസില്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മണിക ബത്ര സ്വന്തം പേരിനൊപ്പമെഴുതിയതാണ് ഏറ്റവും പുതിയ നാഴികക്കല്ല്.
വനിതകളില്‍ മറ്റൊരു താരം ശ്രീജ അകുലയും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്. പാരിസ് ഒളിംപിക്സില്‍ അഭിമാന നേട്ടങ്ങള്‍ കൊയ്യുകയാണ് ഇന്ത്യൻ വനിതകള്‍. മണിക ബത്ര ടേബിള്‍ ടെന്നീസില്‍ അവസാന പതിനാറില്‍ ഇടം കണ്ടെത്തിയതാണ് ഏറ്റവും പുതിയ നേട്ടം.1988ല്‍ ടേബില്‍ ടെന്നീസ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം പ്രീക്വര്ട്ടറിലെത്തുന്നത്. ഫ്രാൻസിന്റെ പ്രിഥിക പാവഡെയെ തോല്‍പ്പിച്ചാണ് മണികയുടെ മുന്നേറ്റം. മികച്ച സർവീസ് ഗെയിം ആണ്
ഇന്ത്യൻ താരത്തിന്റെ ജയത്തില്‍ നിർണായകമായത്. ഏഷ്യൻ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യൻ താരം കൂടിയാണ് മണിക. വെങ്കല മെഡലായിരുന്നു അന്ന് മണിക ബത്രയുടെ നേട്ടം.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. മനു ഭാകര്‍ ഒളിംപിക്സിലെ നാലാം ദിനമായ ഇന്ന് രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നുണ്ട്.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് 10 മീറ്റർ എയർ പിസ്റ്റല്‍ മിക്സ്ഡ് ടീമിനത്തില്‍ മനു ഭാകര്‍-സരഭ്ജോദ് സിങ് സഖ്യം കൊറിയന്‍ ജോഡിയെ നേരിടും. ഒളിംപിക്സ് ചരിത്രത്തില്‍ ഒരു ഗെയിംസില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകർ മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യം മത്സരത്തിലേക്ക് ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.