കല്‍പ്പറ്റ: ചൂരല്‍മഴയില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയം. പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പോലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നാല് മന്ത്രിമാർ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഉരുൾ പൊട്ടിയ മേഖല ഒരു ഗ്രാമമായിരുന്നെന്ന് വിലയിരുത്തൽ ഉണ്ട് എത്ര വീടുകൾ ഒലിച്ചു പോയെന്നോ എത്ര പേരെ കാണാതായി എന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.