ഏറണാകുളം: അട്ടപ്പാടി ആദിവാസി മേഖലകളിലെ നവജാത ശിശുമരണങ്ങിളിലുണ്ടാകുന്ന വർധനവ് ആശങ്കജനകമാണെന്നും നിസംഗത വെടിഞ്ഞ് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം.
ആദിവാസികളായ ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ ആരോഗ്യ വകുപ്പ് തീർത്തും പരാജയമാണ്. 190ൽ അധികമുള്ള ആദിവാസി ഊരുകളിൽ പോഷകാഹാരക്കുറവ് മൂലം വിവിധ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്.വെള്ളക്കുളത്തെ മണികണ്ഠൻ - ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞ് മരിക്കാനിടയായത് ഊരുകളിൽ നിലനിൽക്കുന്ന രോഗങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് . ദീപക്ക് അരിവാൾ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് പെൺകുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്.
ആദിവാസി ഊരുകളിലെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സർക്കാർ പഠനം നടത്തുവാനോ പ്രശ്നപരിഹാരങ്ങൾക്കോ തയ്യാറാകുന്നില്ല. അരിവാൾ രോഗത്തിന് വിദഗ്ധ ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് നിലവിലുള്ളത്.
ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആദിവാസികൾക്ക് ചികിത്സയും ഭക്ഷണവും എത്തിക്കുന്നതിൽവീഴ്ച വരുത്തരുതെന്നും മേരി എബ്രഹാം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.