കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന് ആരോപിച്ച് ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന് ആരോപിച്ച് രം​ഗത്തെത്തിയ ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതിയ്ക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ്.

സ്വാമിയുടെ പ്രസ്താവന ദൗർഭാ​ഗ്യകരമാണ്. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ താൻ വെല്ലുവിളിക്കുകയാണെന്നും അജയ് പറഞ്ഞു.അദ്ദേഹത്തിന്റെ പക്കൽ തെളിവുണ്ടെങ്കിൽ അധികാരികളോട് അന്വേഷണം ആവശ്യപ്പെടണമായിരുന്നു. 

ഇനി അതിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കാം. ക്ഷേത്രത്തിന്റെ മഹത്വം വ്രണപ്പെടുത്തി വിവാദമുണ്ടാക്കാൻ അദ്ദേഹത്തിന് അവകാശമില്ല. കോൺ​ഗ്രസ് അജണ്ട നടപ്പാക്കാൻ വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു ആരോപണവുമായി രം​ഗത്തെത്തിയതെങ്കിൽ അത് ദൗർഭാ​ഗ്യകരമാണെന്നും അജേന്ദ്ര അജയ് കൂട്ടിച്ചേർത്തു.

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്നായിരുന്നു ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതിയുടെ ആരോപണം. വലിയ സ്വർണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാർ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !