ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്ക് മേഘാലയുടേയും നാഗാലാന്‍ഡിന്റേയും സംഘടനാ ചുമതല. കേരളത്തിന്റെ പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും.
മുന്‍കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജോയിന്റ് കോര്‍ഡിനേറ്ററായും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയമിച്ചു.എം.പി. അപരാജിത സാരംഗി കേരളത്തിന്റെ സഹ- പ്രഭാരിയാവും. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ ബിഹാറിന്റെ പ്രഭാരിയായി നിയമിച്ചു. എം.പി. ദീപക് പ്രകാശ് സഹപ്രഭാരിയാവും. ഒഡിഷ എം.പി. സാംബിത് പത്രയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാണയില്‍ സതീഷ് പുണിയ പ്രഭാരിയും സുരേന്ദ്ര നാഗര്‍ സിങ്ങ് സഹപ്രഭാരിയുമാവും. തരുണ്‍ ചുഗ്ഗിനാണ് ലഡാക്കിന്റേയും ജമ്മു കശ്മിരീന്റേയും ചുമതല. ഝാര്‍ഖണ്ഡില്‍ ലക്ഷ്മികാന്ത് ബാജ്പേയിയാണ് പ്രഭാരി. അന്‍ഡമാന്‍ നിക്കോബാര്‍,
അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ദാദ്ര നാഗര്‍ ഹവേലി- ദാമന്‍ ദിയു, ഗോവ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പുര്‍, മിസോറാം, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പ്രഭാരികളേയും സഹപ്രഭാരികളേയും നിയമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.