കോഴിക്കോട്: കെ.എസ്.ഇ.ബി. ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നൽകിയാൽ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി.
ഉറപ്പു വാങ്ങാൻ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാൻ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്നും കെ.എസ്.ഇ.ബി. ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുണ്ടെന്നും അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇവർ സ്ഥിരമായി ബില്ലടക്കാറില്ലെന്നും കെ.എസ്.ഇ.ബി. കുറിപ്പിൽ അറിയിച്ചു. വൈദ്യുതി ബില്ലടക്കാത്തതിനെത്തുടർന്ന് വിച്ഛേദിക്കാൻ എത്തുമ്പോൾ വാക്കുതർക്കം ഭീഷണിയും പതിവാണെന്നും ആക്രമണത്തിൽ കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവൻ ഈടാക്കുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു.
ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ തയ്യാറാണെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.
അതേസമയം കെ.എസ്.ഇ.ബിക്ക് എതിരായ പരാതിയിൽ അജ്മലിന്റെ ഉമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.