കുറവിലങ്ങാട്: അയൽവാസിയായ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കളത്തൂർ പാപ്പച്ചിപീടിക ഭാഗത്ത് മാമലശ്ശേരിമറ്റത്തിൽ വീട്ടിൽ ബിജു സിറിയക് (44) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കഴിഞ്ഞ മാസം അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് 2:30 മണിയോടുകൂടി മധ്യവയസ്കന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി കല്ലുകൊണ്ട് മധ്യവയസ്കന്റെ തലയ്ക്ക് ഇടിക്കുകയും, നിലത്തുവീണ ഇയാളെ കല്ലുകൊണ്ട് മുഖത്തും ആക്രമിക്കുകയുമായിരുന്നു.
ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ ഇയാളുടെ ഭാര്യയെയും യുവാവ് ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ബിജു സിറിയകിന് അയൽവാസിയായ ഇവരോട് മുൻ വിരോധം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ അജീബ്.ഇ, എ.എസ്.ഐ റോയ് വർഗീസ്, സി.പി.ഓ മാരായ വിനീത് വിജയൻ, അനൂപ് അപ്പുക്കുട്ടൻ, പ്രേംകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.